നരേന്ദ്രമോദിക്കെതിരെ പ്രൊപ്പഗാന്‍ഡ സര്‍വ്വേകള്‍ പെരുകുന്നു… ഏറ്റവും പുതിയ സര്‍വ്വേ കാണൂ
![](https://wetalkmedia.in/wp-content/uploads/2024/04/Screenshot_2024-04-11-19-07-00-18_a23b203fd3aafc6dcb84e438dda678b6-991x564.jpg)
ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കണമെന്നാണ് രാജ്യത്തെ 79 ശതമാനം ആളുകളുടെയും ആഗ്രഹമെന്ന് സെന്റർ ഫോർ ദി സ്റ്റഡീസ് ഓഫ് ദി ഡെവലപ്മെന്റ് സൊസൈറ്റീസ് സർവ്വേ ഫലം. രാജ്യത്തെ 11 ശതമാനം പേർ മാത്രമാണ് ഇന്ത്യ ഹിന്ദു രാജ്യമാവണമെന്ന് ആഗ്രഹിക്കുന്നത് എന്നും പത്ത് ഹിന്ദു വിശ്വാസികളിൽ 8 പേരും ആഗ്രഹിക്കുന്നത് ഇന്ത്യ മതേതരമായി നിൽക്കാനാണെന്നും സർവ്വേ പറയുന്നു.
യുവാക്കളിൽ 81 ശതമാനം പേരും മതേതര നിലപട് കാത്തുസൂക്ഷിക്കുന്നവരാണ്. മുതിർന്നവരിൽ 73 ശതമാനം ആളുകളും ഇതേ ആശയം പിന്തുടരുന്നു. വിദ്യാഭ്യാസം നേടിയവരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം രാജ്യത്ത് എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നാണ്. നഗരവാസികളിലാണ് മതേതര ആശയം കൂടുതലുള്ളതെന്നും പഠനം പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നോടിയായി രാജ്യത്തെ പൗരന്മാരിലെ മത കാഴ്ചപ്പാട് വിശകലനം ചെയ്തുള്ള സിഡിഎസ്ഡിഎസ് സർവ്വേയുടെ ഫലം തിരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്നാണ് സൂചന.
അഴിമതിയുടെ കാര്യത്തിലും കേന്ദ്രസർക്കാരിനെതിരെയാണ് സർവ്വേ ഫലം. 55 ശതമാനം പേർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഴിമതി കുത്തനെ ഉയർന്നതായി അഭിപ്രായപ്പെട്ടു. അഴിമതിയുടെ കാര്യത്തിൽ 25 ശതമാനം പേർ കേന്ദ്രത്തെ പ്രതിചേർത്തപ്പോൾ 16 ശതമാനം സംസ്ഥാന സർക്കാരിനെയും 56 ശതമാനം പേർ ഇരുസർക്കാരിനെയും പ്രതിചേർത്തു.