#Featured

വണ്ടിക്കൂലി പോലും കൊടുക്കാത്തതില്‍ അമര്‍ഷം.. ചുള്ളിക്കാട് പ്രസംഗം നിര്‍ത്തി

ഇനിയൊരിക്കലും സാഹിത്യപ്രഭാഷണ പരിപാടിക്കില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തിരൂർ തുഞ്ചൻ പറമ്പിൽ ആശാന്‍ കവിതയെക്കുറിച്ച് പ്രഭാഷണം നടത്താനുള്ള എം ടി വാസുദേവന്‍ നായരുടെ ക്ഷണം നിരസിച്ചുകൊണ്ടാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചു. സമൂഹത്തിൽനിന്ന് ഈയിടെയുണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്കു നയിച്ചതെന്ന് എംടിയോട് ക്ഷമാപണം നടത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പിൽ ചുള്ളിക്കാട് പറയുന്നു.

കാർ വാടകപോലും അർഹിക്കുന്നില്ലെന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ലെന്നാണ്, പ്രിയപ്പെട്ട എം ടി വാസുദേവവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണമെന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിൽ ചുള്ളിക്കാട് വ്യക്തമാക്കുന്നത്.

കേരള സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തിൽ നേരത്തെ ചുള്ളിക്കാട് പ്രതിഷേധം അറിയിച്ചിരുന്നു. കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂർ നീണ്ട പ്രഭാഷണത്തിന് യാത്രാബത്ത അടക്കം പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമായിരുന്നെന്നും കാർ വാടകയുടെ ബാക്കി കൈയിൽനിന്ന് എടുത്താണ് കൊടുത്തതെന്നും കേരള ജനത തനിക്ക് നൽകുന്ന വില എത്രയാണെന്ന് മനസിലായെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് സുഹൃത്തുക്കൾക്കായി പങ്കുവെച്ച കുറിപ്പിൽ നേരത്തെ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *